ചെങ്ങന്നൂരില്‍ മാത്രമല്ല, ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി
Search Box
2018, മേയ് 30, ബുധനാഴ്‌ച
ഒന്നു വായിക്കൂ ------------ ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളു ഭയങ്കര തലവേദന ഒന്നു കിടക്കാമെന്ന് കരുതി കിടന്നതാണ്. കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര... കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പുകാലത്ത് ഈ ഉച്ച സമയത്ത് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വാരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു. പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ ഉപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു.. "ആരാ ഉമ്മാ അത്..." "അതോ... അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാ..." ഉമ്മ ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം. "ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു. ഉം... മരുമോളല്ല മോൾ തന്നെയാ..." എന്ന് ഉമ്മ പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു. "മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം." ഞാൻ അവരെ നോക്കി ചിരിച്ചു. "ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്. അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു. ഇവിടുത്തെ മോൻ വന്നില്ലേ..." "ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..." "പോവാറായോ... " "ഇല്ല ഒരുമാസം കൂടെ കാണും..." "ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ ഉമ്മാ അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ.... രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്..." "കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ... ഉമ്മാ വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു... " ഉമ്മാ വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്... വെറുതെ പൈസ വാങ്ങിച്ചു ശീലമില്ല... അതാ... എനിക്ക് സന്തോഷമേ ഉള്ളൂ... എന്നെകൊണ്ട് ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ... ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി. ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി. ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി. "അതാരാ ഉമ്മാ... ആ കുട്ടി..." "അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..." ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു... എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു. "ഇങ്ങ് വന്നേ ചോദിക്കട്ടെ..." "മോനേ ചെല്ല് വിളിക്കുന്നത് കണ്ടില്ലേ..." അവൻ മടിച്ചു നിൽക്കുന്നത് കണ്ട് ആ അമ്മൂമ്മ അവനോട് പറഞ്ഞു... മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു. എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത് ഇട്ടിരിക്കുന്ന ഷർട്ട്. മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം. "മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു... "വിഷ്ണു..." "വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട് പോകാം... ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. " ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു. "വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... " "എനിക്ക് ചെരുപ്പ് ഇല്ല..." അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്... നാട്ടിൽ വന്ന് ഒന്നോ രണ്ടോ മാസം തങ്ങാനായി വാങ്ങിക്കൂട്ടുന്നതാണ് അത്. ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി... "വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..." "ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..." "വിഷ്ണുവിന് എത്ര വയസ്സായി... " "നാല്..." "ഉം..." ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി... "വിഷ്ണു വല്ലതും കഴിച്ചോ..." "വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..." "അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..." "ഇല്ല.... അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്... ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു... "എനിക്ക് വേണ്ട .... എന്നേ എന്ത് വിളിക്കണം എന്നറിയാതെ ആ കുഞ്ഞ് വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി മോൻ എന്നെ ആന്റി എന്നു വിളിച്ചോട്ടോ എന്നു ഞാൻ പറഞ്ഞപ്പോ എന്നേ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ആന്റി ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... " "അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..." നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി... നാണിയമ്മേ.... ഒന്നിങ്ങു വന്നേ... " കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു. "എന്താ മോളെ.... "അമ്മ വല്ലതും കഴിച്ചാരുന്നോ..." അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി... ഒരു മൂളലിൽ ഉത്തരം ഒതുക്കി. "എന്തിനാ കള്ളം പറയുന്നേ.... നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... " "അത് മോളെ...." "ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..." "എന്തിനാ മോളെ... എനിക്ക് ഒന്നും വേണ്ട..." "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട... വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ... ഞാൻ അകത്തേയ്ക്ക് പോയി ഉമ്മാ കാര്യം പറഞ്ഞു... "എന്റെ അള്ളാ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..." "ഞാൻ വിളിച്ചു ഉമ്മാ... ഇരുന്ന അപ്പം ഞാൻ അവന് കൊടുത്തു." "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." ഉമ്മാ പറഞ്ഞു... ഉമ്മ അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട് വന്നു. "അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട... ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..." "അവന് ഞാൻ കൊടുത്തു... നാണിയമ്മ ഇങ്ങോട്ട് കയറി വരൂ..." "വേണ്ട മോളെ... ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..." "നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... " ഉമ്മാ അവരോടു ചോദിച്ചു... "അത് മോളെ... നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..." "അമ്മ ഇങ്ങോട്ട് കയറി വന്നേ..." "വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..." വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു ഉമ്മാ നാണിയമ്മയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ് ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു. ഓരോ ഗ്ലാസ് ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു. അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി. "ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..." "ഓ... മോളെ ഒരാളെ ഉള്ളൂ... " "ഇവന്റെ അമ്മയും അച്ഛനുമോ...." നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി... "ക്ഷമിക്കണം... ഞാൻ അറിയാതെ..." "അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..." "അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും. രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു. അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ... ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..." എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ മമ്മി അടുക്കളയിലേക്ക് പോയി. "എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല. വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട് സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്. എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..." ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി... "എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട് ഉള്ളൂ... " "എല്ലാം ശരിയാകും... അമ്മ കരയാതെ ഇത് കഴിക്ക്..." എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം... ഞാൻ ചെല്ലുമ്പോൾ ബോൾ തട്ടി കളിക്കുവായിരുന്നു അവൻ.. "വിഷ്ണു..." ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു. "വിഷ്ണു ഇങ്ങ് വന്നേ..." ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു. മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു. "വേണ്ട ആന്റി... അമ്മാമ്മ വഴക്ക് പറയും .." "അമ്മാമ്മ ഒന്നും പറയില്ല.. " അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി... "അമ്മാമ്മ ആ ആന്റി തന്നതാ...." "നീ അത് തിരിച്ചു കൊടുക്ക് മോനെ..." "തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്... അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ.... " അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി... ഉമ്മാ അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി. ഞാൻ അലമാര തുറന്ന് മോന് പെരുന്നാൾ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് ഉമ്മയുടെ അടുത്തേയ്ക്ക് ചെന്നു. " ഉമ്മാ ഞാൻ ഇത് അവന് കൊടുത്തോട്ടെ..." "എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു.. ദാ ഇതും കൂടെ കൊടുക്ക് മോളെ..." എന്നും പറഞ്ഞു കുറച്ചു പൈസ ഉമ്മാ എന്റെ കൈയിൽ തന്നു. "ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്... നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്... അത് തന്നെയാ നബിയും പറഞ്ഞേക്കുന്നത്.. " ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു.. "എന്താ മോളെ ഇത്..." "ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്... വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..." ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.. "അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്.. വീട്ടിലേക്ക് സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... " ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... ഉമ്മാ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു. "കരയണ്ട... നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..." "നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..." "മോനെയും കൂട്ടി പെരുന്നാളിന് വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " ഉമ്മാ പറഞ്ഞു.... പെട്ടന്ന് ഞാൻ ഇടയിൽ കേറി പറഞ്ഞു ഇനി ഇവനെ ഞങ്ങൾ പഠിപ്പിച്ചോളാം അതോർത്ത് നാണിയമ്മ വിഷമിക്കേണ്ട കേട്ടോ .അതും കൂടി കേട്ടപ്പോൾ നാണിയമ്മയുടെ കരച്ചിൽ കൂടി.അവർ തൊഴുതു ഞാൻ ആ കൈകൾ കൂട്ടി പിടിച്ചു ഇനി ഈ കൈകൾ അരുടെ നേരേയും കൂപ്പണ്ടാട്ടോ. അവർ ഡ്രസ്സുകളുമെടുത്തു കൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു.. അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം പെരുന്നാൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്. " പെരുന്നാളിനു പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... " എന്നും പറഞ്ഞു അവന്റെ നെറ്റിയിൽ ഉമ്മവെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്... അവർ പോയപ്പോ ഉമ്മാ എന്നെ കെട്ടി പിടിച്ചു മോളേ ഞാൻ വർഷങ്ങളായി അവരെ കാണുന്നതാ അവർ ഇതുപോലെ വരും ഞാൻ അവർ ചോദിക്കുന്ന പൈസ കൊടുക്കും അവർ എന്തെങ്കിലുമൊക്കെ ചെയ്യുകയും ചെയ്യും. പക്ഷെ ഇന്ന് നീയാണ് എന്റെ ഉള്ള് തുറപ്പിച്ചത് നമ്മൾ അറിയണം എന്തിന് അവർ ഇങ്ങനെ വരുന്നു ഈ ചെറിയ തുകകൾ വാങ്ങുന്നു എന്നൊക്കെ ഇന്ന് നിന്റെ ഈ നല്ല മനസ്സ് കൊണ്ട് ആ കുഞ്ഞിനും ആ വയസ്സായ സ്ത്രീക്കും എന്ത് ആശ്വാസമാണ് ഉണ്ടായത് നന്ദി മോളെ ************ ജീവിത യാഥാർത്യങ്ങളെ തൊട്ടുണർത്തുന്ന ഒരു കഥ മാത്രമാണ് ഇത്. പക്ഷെ ഇതിലെ കഥാപാത്രങ്ങൾ ആയ ആ ഉമ്മയും മരുമകളുമായി താരതമ്യം ചെയ്യുവാൻ നമ്മളിൽ എത്ര പേർക്ക് അർഹതയുണ്ടാവും സ്വയം വിചിന്തനം ചെയ്യൂ, എന്നിട്ട് അൽപ്പം നന്മയുടെ കണികൾ ഒരു നേരത്തെ അന്നത്തിന് കഷ്ടപെടുന്നവർക്കായി മാറ്റിവെക്കൂ. വില കൂടിയ ഭക്ഷണവും ഡ്രസ്സ് എടുക്കാനും, അടിച്ചുപൊളിക്കാനും നമ്മൾ മാറ്റി വയ്ക്കുന്ന പണത്തിന്റെ ഒരംശം ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവന് വേണ്ടി മാറ്റി വെക്കൂ. ജീവിതയാത്രയിൽ നാമെല്ലാവരും വഴിയാത്രക്കാരാണ്... കൂട്ടി വെച്ച സമ്പാദ്യവും ,പണവും ,ആർക്കും ഉപകരിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം.. .😰 ഈ സ്റ്റോറി ഷെയർ ചെയ്താൽ ഒരു പക്ഷെ നിങ്ങൾ കാരണം പലർക്കും ഒരു നേരത്തെ അന്നം കിട്ടാൻ അത് സഹായം ആകും...
Real story
2018, മേയ് 29, ചൊവ്വാഴ്ച
2018, മേയ് 28, തിങ്കളാഴ്‌ച
2018, മേയ് 27, ഞായറാഴ്‌ച
2018, മേയ് 26, ശനിയാഴ്‌ച
യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍
യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍
2018, മേയ് 23, ബുധനാഴ്‌ച
2018, മേയ് 18, വെള്ളിയാഴ്ച
2018, മേയ് 16, ബുധനാഴ്‌ച
2018, മേയ് 13, ഞായറാഴ്‌ച
2018, മേയ് 12, ശനിയാഴ്‌ച
നാനി, നിങ്ങള്‍ ഉപയോഗിച്ച പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല; കാസ്റ്റിങ് കൗച്ചിനെതിരേ തുണിയുരിഞ്ഞു പ്രതിഷേധിച്ച ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍
2018, മേയ് 11, വെള്ളിയാഴ്ച
2018, മേയ് 10, വ്യാഴാഴ്‌ച
മരുഭൂമിയിലെ വിഷപ്പാമ്ബുകളെകുറിച്ച് ഗവേഷണം നടത്താന്‍ രണ്ട്‌മലയാളികള്‍ ഗള്‍ഫിലേക്ക്
മരുഭൂമിയിലെ വിഷപ്പാമ്ബുകളെകുറിച്ച് ഗവേഷണം നടത്താന്‍ രണ്ട്‌മലയാളികള്‍ ഗള്‍ഫിലേക്ക്
2018, മേയ് 9, ബുധനാഴ്‌ച
2018, മേയ് 8, ചൊവ്വാഴ്ച
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകും; കര്‍ണാടക തെരഞ്ഞെടുപ്പ് ചൂട് മൂര്‍ധന്യത്തില്‍ നില്‍ക്കേ പ്രധാനമന്ത്രിപദം അലങ്കരിക്കാന്‍ തയ്യാറെന്ന് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി; ബിജെപിയെ നയിക്കുന്നതുകൊലപാതക കേസ് പ്രതിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍
2018, മേയ് 7, തിങ്കളാഴ്‌ച
2018, മേയ് 6, ഞായറാഴ്‌ച
2018, മേയ് 5, ശനിയാഴ്‌ച
2018, മേയ് 4, വെള്ളിയാഴ്‌ച
നാനാത്വത്തിൽ എകത്വം ബലി കഴിക്കപ്പെടുംബോൾ ഭരണാധികാരികളും നീതി പാലകന്മാരും പാർശ്വവൽക്കരിക്കപ്പെടും ബോൾ സാമൂഹ്യനിതീക്ക് വേണ്ടിയുള്ള അവകാശസമരങ്ങളേ ഭീകരതയുടെ വർണ്ണം ചാർത്തി നിഗ്രഹിക്കും ബോൾ ജീവനുള്ള വയെല്ലാം ചുട്ടെരിക്ക പ്പെടും ബോൾ പിന്നെ എന്താണ് ഈ രാമ രാജ്യം ഇതായിരുന്നോ രാമനും രാമാ അനുയായികളും ആഗ്രഹിചിരുന്നത്
2018, മേയ് 3, വ്യാഴാഴ്‌ച
സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന് കയ്യടി; ഏത് ഉടയതമ്ബുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം യൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും; രൂക്ഷവിമര്‍ശനവുമായി ലിജോ ജോസ് പെല്ലിശ്ശേരി
എന്റെ അല്‍ത്താഫ് ഇക്കാനെ ജീവനോടെ തന്നെ തിരിച്ചുവേണമെന്ന് സജീന ഉള്ളുരുകി ഡോക്ടര്‍മാരോട് കെഞ്ചി... എസ്‌പി ഫോര്‍ട്ട് ആശുപത്രിയില്‍ കാലിനു പൊട്ടലുമായി പോകുമ്ബോള്‍ സ്‌നേഹിച്ച് കൊതി തീരാതെ എന്റെ ഇക്ക എന്നന്നേക്കുമായി ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല; ആശുപത്രിയുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി
എന്റെ അല്‍ത്താഫ് ഇക്കാനെ ജീവനോടെ തന്നെ തിരിച്ചുവേണമെന്ന് സജീന ഉള്ളുരുകി ഡോക്ടര്‍മാരോട് കെഞ്ചി... എസ്‌പി ഫോര്‍ട്ട് ആശുപത്രിയില്‍ കാലിനു പൊട്ടലുമായി പോകുമ്ബോള്‍ സ്‌നേഹിച്ച് കൊതി തീരാതെ എന്റെ ഇക്ക എന്നന്നേക്കുമായി ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല; ആശുപത്രിയുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി http://dhunt.in/3Z4Dw?s=a&ss=pd via Dailyhunt ആപ്പ് ഡൗൺലോഡ് ചെയ്യുക http://dhunt.in/DWND
ഭര്‍ത്താവ് വരുന്നതിന് മുന്ന് കൈക്കുഞ്ഞടക്കം മൂന്നു മക്കളയും ഉറക്കി കിടത്തി യുവതി കാട്ടിയ സാഹസത്തില്‍ നാട്ടുകാര്‍ അമ്ബരന്നു; 40 കാരനായ കാമുകനൊപ്പം യുവതി മുങ്ങിയതറിയാതെ മക്കള്‍ നിലവിളിച്ചു
2018, മേയ് 2, ബുധനാഴ്‌ച
ഹിന്ദുമതത്തെ കുറിച്ച് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവതിന് ഒന്നുമറിയില്ലെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി
ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ത തല്ലിക്കൊന്ന
കേരളത്തില്‍ കുറഞ്ഞ ചിലവില്‍ ഹൃദ്രോഗ ചികിത്സപദ്ധതിയുമായി മലയാളി ഡോക്ടര്‍
ഈ മെസേജ് സാധാരണക്കാരായ നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷയോടെ പരമാവധി ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു
കേരളത്തില്‍ കുറഞ്ഞ ചിലവില്‍ ഹൃദ്രോഗ ചികിത്സപദ്ധതിയുമായി മലയാളി ഡോക്ടര്‍
ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ. പ്രതാപും സംഘവും
തിരുവനന്തപുരം: മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതിനകം 1500 ലധികം ഹൃദ്രോഗികള്‍ക്ക് കുറഞ്ഞചിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് മടങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ നിരവധിയാളുകളാണ് ബലൂണ്‍ ശസ്ത്രക്രിയയിലൂടെ വലിയൊരു രോഗത്തിന്റെ പിടിയില്‍ നിന്നും വിമുക്തരായത്. ഹരിയാനയിലെ നാല് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നടപ്പാക്കിയ പദ്ധതിക്ക് നേതൃത്വം നല്‍കിയത് മലയാളിയും ഇന്ത്യയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം. ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് ചിലവ് വരുമ്പോള്‍ ഡോ. പ്രതാപിന്റെ നേതൃത്വത്തില്‍ 50000 രൂപയില്‍ താഴെയുള്ള നിരക്കിലാണ് രോഗികള്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സി ജി എച്ച് എസ് പദ്ധതി പ്രകാരം ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് ഒരുലക്ഷം രൂപയാണ്. ഹരിയാനയിലെ ജില്ലാ ആശുപത്രികളായ അംബാല, പഞ്ച്കുള, ഫരീതാബാദ്, ഗുരുഗ്രാം എന്നീ ആശുപത്രികളില്‍ നിന്നും തിരഞ്ഞെടുത്ത ഹൃദയ തകരാറുകളുമായി ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഡോ. പ്രതാപിന്റെ നിയന്ത്രണത്തിലുള്ള മെഡിട്രിന കാര്‍ഡിയാക് സെന്ററുകളിലാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. രോഗികളുടെ പങ്കാളിത്വം കൊണ്ട് പദ്ധതി ജനശ്രദ്ധ ആകര്‍ഷിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കൂടുതല്‍ പേരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനാണ് ഹരിയാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി അനില്‍ വിജ് ജില്ലാതലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനിടെ കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധവന് ഉണ്ടാകുന്നുവെന്ന വിവിധ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോ. പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയില്‍ നടപ്പാക്കിയ കുറഞ്ഞ ചിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി പദ്ധതിയുടെ മാതൃകയുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ഷൈലജ എന്നിവരെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാരിന്റെ കാരുണ്യ അടക്കമുള്ള നിരവധി ചികിത്സാ പദ്ധതികളുടെ ആനുകൂല്യം നേടി ഹൃദയ ചികിത്സകള്‍ നടത്തുന്നതിനായി ആയിരക്കണക്കിന് രോഗികളാണ് വിവിധ ജില്ലകളിലായി കാത്തുനില്‍ക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ക്ക് ഒരുലക്ഷം രൂപയും അതിനും മുകളിലുമാണ് ചികിത്സാ ചെലവ്. സ്വകാര്യ ആശുപത്രികളില്‍ ഇത് ഒന്നര മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ബലൂണ്‍ ശസ്ത്രക്രിയയുടെ നിരക്ക്. സംസ്ഥാനത്തെ നുറുകണക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകരമായ ചിലവ് കുറഞ്ഞ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ പദ്ധതി നടപ്പായാല്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളപ്പെട്ട നിരവധിപേര്‍ക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷയിലാണ് ഡോ. പ്രതാപും സംഘവും. അതിസങ്കീര്‍ണ്ണമായ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ഡോ. പ്രതാപ്കുമാര്‍ പരിയാരം മെഡിക്കല്‍ കോളജ്, ബംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം മേധാവി തുടങ്ങി കേരളത്തിലും പുറത്തുമായി നിരവധി ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അത്യാധുനിക ഹൃദയചികിത്സാ സംവിധാനങ്ങള്‍ വ്യാപകമാക്കുക എന്ന ആശയവുമായി രൂപീകരിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ ആരോഗ്യ ശൃംഖലയായ മെഡിട്രിന കാര്‍ഡിയാക് സെന്ററുകളുടെ സ്ഥാപകന്‍ കൂടിയാണ് ഡോ. പ്രതാപ്കുമാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ. എന്‍ പ്രതാപ്കുമാര്‍ എം ഡി, ഡി എം.
ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്
മെഡിട്രിന ഹോസ്പിറ്റല്‍
കൊല്ലം, തിരുവനന്തപുരം
ഫോണ്‍ 0474 2721111
Featured Post
Don't skip the video look at the end
https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y
Popular Posts
-
ഇതെന്തായാലും അടിപൊളി ഇതുപോലുള്ള വെടിക്കെട്ട് വെടിക്കെട്ടുകൾ ആണ് കാണേണ്ടത് കണ്ടു നോക്കൂ നിങ്ങൾ ഒരു പക്ഷേ ഇതുവരെ ഇതുപോലുള്ള ഒരു വെടിക്കെട്...
-
യുഎഇയില്‍ ലേബര്‍ ക്യാംപിനടുത്ത് മുസ്ലിം പള്ളി നിര് മ്മിച്ച് മലയാളിയായ സജി ചെറിയാന്; നോമ്ബ് കാലത്ത് തങ്ങള്‍ക്ക് ഇത്തരമൊരു അനുഗ്രഹം ചൊരിഞ...